Saturday, December 31, 2022

തോട്ടത്തിലെ എട്ടുകാലി


 

 

 

 

 

 

- കുമാരനാശാന്‍

 

തളിര്‍ത്തലഞ്ഞു നിന്നിടും തരുക്കള്‍

തന്‍റെ ശാഖയില്‍

കൊളുത്തി നീണ്ട നൂലു രശ്മിപോലെ

നാലു ഭാഗവും,

കുളത്തിനുള്ളു കാണുമര്‍ക്കബിംബ-

മൊത്തു കാറ്റിലി-

വെളുത്ത കണ്ണിവച്ചെഴും വിചിത്ര-

രൂപനാരിവന്‍!

 

അടുത്തിടുന്നൊരീച്ച പാറ്റയാദി-

യായ ജീവിയെ-

പ്പിടിപ്പതിന്നു കണ്ണിവച്ചൊളിച്ചി-

രുന്നുകൊള്ളുവാന്‍

പഠിച്ച കള്ളനാരു നീ പ്രഗല്‍-

നായ മുക്കുവ-

ക്കിടാത്തനോ? കടുത്ത കാട്ടിലുള്ള

കൊച്ചു വേടനോ?

 

മിനുത്തു നേര്‍ത്ത നൂലിതെങ്ങുനിന്നു?

മോടി കൂടുമീ-

യനര്‍ഘമാം നെയിത്തു തന്നെയഭ്യ-

സിച്ചതെങ്ങു നീ?

നിനയ്ക്ക നിന്‍റെ തുന്നല്‍ കാഴ്ചവേല

തന്നിലെത്തിയാല്‍

നിനക്കു തങ്കമുദ്ര കിട്ടുമെട്ടു-

കാലി, നിശ്ചയം!

 

ImageⒸ

No comments: